ആരോ പറഞ്ഞതിന്റെ പേരില്‍
ആരോ തിരഞ്ഞതിന്റെ പേരില്‍
എന്റെ പേര് ഭ്രാന്തന് എന്നായി
വിഴുപ്പു പേറിയ ഹൃത്തിനുള്ളില്‍
കടന്നു കൂടിയ വവ്വാലുകള്‍
തലങ്ങും വിലങ്ങും പറന്നു
വ്രണമായപ്പോള്‍
നിന്റെ മുന്നിലും ഞാന്‍ ഭ്രാന്തനായ്.
ഇഷ്ടമായ് പിറന്നു,
ശിഷ്ടമായ് വളര്‍ന്നു,
ഒടുവില്‍ ഉച്ചിഷ്ടം മാത്രമായ്
നിനക്ക് മുന്നില്‍ വന്നു വീണപ്പോള്‍
ഞാന്‍ മറന്നു പോയിരുന്നു
നിനക്ക് മുന്നില്‍ ഞാന്‍ ഭ്രാന്തനായിരുന്നെന്നു..
കൊതി മൂര്‍ത്തു,
ഭ്രാന്തരായ് മാറേണ്ട പലരും നിങ്ങള്‍ക്ക് മുന്നില്‍
സട കുടഞ്ഞാടുമ്പോള്‍
അവര്‍ക്ക് നീ നിന്റെ ഹൃദയരക്തവും
വീഞ്ഞും പകര്‍ന്നു കൊടുക്കുമ്പോള്‍
ഈ ജീവിത പന്ഥാവില്‍
നിനക്ക് ഞാന്‍
ഇഷ്ടം -ശിഷ്ടം - ഉച്ചിഷ്ടം
ആരോ തിരഞ്ഞതിന്റെ പേരില്‍
എന്റെ പേര് ഭ്രാന്തന് എന്നായി
വിഴുപ്പു പേറിയ ഹൃത്തിനുള്ളില്‍
കടന്നു കൂടിയ വവ്വാലുകള്‍
തലങ്ങും വിലങ്ങും പറന്നു
വ്രണമായപ്പോള്‍
നിന്റെ മുന്നിലും ഞാന്‍ ഭ്രാന്തനായ്.
ഇഷ്ടമായ് പിറന്നു,
ശിഷ്ടമായ് വളര്‍ന്നു,
ഒടുവില്‍ ഉച്ചിഷ്ടം മാത്രമായ്
നിനക്ക് മുന്നില്‍ വന്നു വീണപ്പോള്‍
ഞാന്‍ മറന്നു പോയിരുന്നു
നിനക്ക് മുന്നില്‍ ഞാന്‍ ഭ്രാന്തനായിരുന്നെന്നു..
കൊതി മൂര്‍ത്തു,
ഭ്രാന്തരായ് മാറേണ്ട പലരും നിങ്ങള്‍ക്ക് മുന്നില്‍
സട കുടഞ്ഞാടുമ്പോള്‍
അവര്‍ക്ക് നീ നിന്റെ ഹൃദയരക്തവും
വീഞ്ഞും പകര്‍ന്നു കൊടുക്കുമ്പോള്‍
ഈ ജീവിത പന്ഥാവില്‍
നിനക്ക് ഞാന്‍
ഇഷ്ടം -ശിഷ്ടം - ഉച്ചിഷ്ടം
പ്രിയ ഗംഗേ
ReplyDeleteഅല്ലെങ്കിൽ സമാനഹൃദയേ......എന്നാവും ഉചിതം. പലപ്പൊഴും നമ്മുടെ കവിതകൾ സമാനത പുലർത്തുന്നതായിതോന്നുന്നു. എന്തൊ ഒരടുപ്പം. ജന്മാന്തര ബന്ധമായിരിക്കാം അല്ലേ? അറിയില്ല. എന്തായാലും എന്റെ കൊച്ചനിയത്തിക്കു എല്ലാ വിധ ഭാവുകങ്ങളും................
Gange.. Kavitha nannaayirikkunnu...kooduthalm kooduthal ezhuthaan kazhiyatte ennu aashamsikkunnu...
ReplyDeleteആരാണു ഗംഗ,ആരാണു യമുന
ReplyDeleteഎന്താകിലും,സംഗമിക്കുന്നു
നിറയുന്നു കവിത ഒഴുകുന്നു
ഏക നദിയാകുന്നു നിങ്ങളും.
നന്നായിട്ടുണ്ട്...
ReplyDeleteഒരു വഴിപോക്കനായി എത്തിയതാണ്.
ഒരു കവിത വായിച്ചപ്പോൾ കൂടുതൽ വായിക്കാൻ തോന്നി.
ഒത്തിരി എഴുതുക; ഒത്തിരി വായിക്കുക
എല്ലാവിധ ഭാവുകങ്ങളും നേരുന്നു...