kadal....

chintha.com

Thursday, September 9, 2010

ഭ്രഷ്ട് ....

ഈ വേനല്‍ പലരെയും പോള്ളിക്കാറില്ല.
എങ്കിലും 
"പൊള്ളുന്ന വേനല്‍" എന്നാണു പഴി.
മഴ പെയ്യാതതിന് യാഗങ്ങള്‍..
പെയ്യട്ടെ പെയ്യട്ടെ എന്നോര്‍ത്ത്.
ഇത്തിരി നന്നായി പെയ്യുമ്പോഴേക്കും
തിരിച്ചു പോകാറായില്ലേ..
യാഗത്തിനോടൊരു മറു ചോദ്യം.
ഋതുഭേദങ്ങള്‍ പണ്ട് തൊട്ടേ ഇങ്ങനെയാണ്
വന്നും പോയ്ക്കൊണ്ടുമിരിക്കും..
"വെളിച്ചവും ഇരുട്ടും"
നമ്മള്‍ പണ്ട് തൊട്ടേ അറിയുന്നവര്‍
വെളിച്ചത്തില്‍ ഉറങ്ങാനും ഇരുട്ടില്‍ ഉണരാനും അല്ല
നമ്മള്‍ പഠിച്ചത്..
നമ്മള്‍ നക്തഞ്ചരന്മാര്‍ ആയിരുന്നില്ലല്ലോ.
ഇപ്പൊ ഈ വെളിച്ചത്തില്‍ ഉറങ്ങാത്ത എത്ര പേരുണ്ട്?
നമ്മള്‍ കണ്ണിറുക്കി ഉറങ്ങുകയാണ്‌..
അല്ല ഉറക്കം നടിക്കുകയാണ്.
ചുറ്റും കറുപ്പാവും എന്നുറച്
പല രാവുകളില്‍ 
നമ്മള്‍ ഉണരുന്നു...
സ്വപ്നം കണ്ടുരങ്ങേണ്ട കമിതാക്കള്‍
ഇരുട്ടിന്റെ അത്മാവിലലിയുന്നു.
ആ മാമ്പൂക്കളെ ചൊല്ലി
മദിക്കുന്ന അച്ഛനുണ്ടവിടെ അമ്മയും..
കയ്യില്‍ രക്തം പുരട്ടി,
സിരകള്‍ വലിച് മുറുക്കി,
തെരുവ് പെണ്ണിന്റെ തുനിയുരിയാന്‍
ആണോരുതന്‍ ഉണരുകയാണ്.
താലിച്ചരട് മെല്ലെ നീക്കി,
കൂടെ പാര്‍ക്കും കുടുംബത്തിനെ
ഊട്ടിയുറക്കി..
ഇന്നീയിരുട്ടില്‍ ഒരുവള്‍
ഉണരുകയാണ്..
അപ്പോഴും വെളിച്ചവും ഇരുട്ടും
ഭൂമിയില്‍ ശാശ്വതം.
എല്ലാം കണ്ടു കുറ്റബോധത്തിന്
കളങ്കം ചാര്‍ത്താതെ
രാവ്‌ പുലര്‍ന്നു പോയ്‌.
ഒരു കാറ്റില്‍ കേട്ട് പോവാന്‍ ഈ വെളിച്ചം നമ്മള്‍ കരുതും പോലെ അബലമല്ല.
ഒരു തിരിയില്‍ കത്താന്‍ ഈ പകല്‍
അപക്വമല്ല..
ഒരു കടലാസ് പൊതിയില്‍ ഇരുട്ട് കിട്ടിയവര്‍
തമ്മില്‍ തല്ലി അത് കാര്‍ന്നു തിന്നു.
ഒരു പകല്‍ നിറയെ വെളിച്ചം കൊടുത്തപ്പോള്‍
അവര്‍ മയങ്ങി തീര്‍ത്തു..
ഇനി നമുക്ക് പകലിനെ ഒരു ബലിക്കല്ലില്‍ ബന്ധിക്കാം
ഇരുട്ടിനെ പൂജിച് ശ്രീകോവിലില്‍ കുടിയിരുത്താം
പകല്‍ വിരിയാത്ത ലോകത്തിന്റെ പിറവിയ്ക്കായ്
യാഗങ്ങള്‍ തീര്‍ക്കാം.
ഭ്രാഷ്ടയായ്  പോകുന്ന പകലിനെ
ഭ്രാന്തി എന്ന് വിളിക്കാം.
പച്ചയായ മനുഷ്യനിലെ നിറം
കാണിച്ചതത്രേ പകല്‍ ചെയ്ത കുറ്റം...

Wednesday, September 8, 2010

ഭയപ്പെടുത്താന്‍ മാത്രം...

അവളെ പെറ്റു വീണപ്പോള്‍ അമ്മ ചിരിച്ചു..
ഇത്തിരി വേദനയോടെ
അമ്മ തന്‍ നെഞ്ച് ചുരന്നു.
അന്ന്,
നെറുകില്‍ വച്ച ചുംബനത്തിനു
ആയുസ്സ് കുറവായിരുന്നു.
അന്ന്,
അവള്‍ക്കായ് ചുരത്തിയ നെഞ്ചിനു
ഇന്നേറ്റം ഭാരമത്രേ!!!
അമ്മ....അവള്‍ക്കു അമ്മയത്രേ!!!
അതിന്‍ അര്‍ഥം അവള്‍ ചോദിച്ചില്ല..
വീണ്ടും വീണ്ടും വിളിച്ചു..
അമ്മ!!
അമ്മ!!
കൊഞ്ചാന്‍ തുടങ്ങിയ കാലം തൊട്ടു
ആ അമ്മ
ഇക്കിളി കൂട്ടി ചിരിപ്പിച്ചു.
തുടുകവിളില്‍ ഉമ്മ കൊടുത്തു.
പട്ടു പാവാട തുന്നി കൊടുത്തു.
മെല്ലെ മെല്ലെ മൊഴിയുന്ന വാക്കുകള്‍
തെന്മോഴിയായ് കരുതി.
കുഞ്ഞു വാക്കുകള്‍
എല്ലാം ഒപ്പിയെടുത്ത്
അന്ന്
അമ്മ
പഠിപ്പിച്ചു
പതിനായിരം വാക്കുകള്‍..
അതിനും ആയുസ്സ് കുറവായിരുന്നു..
മധുര പതിനേഴില്‍,
പണ്ട് പഠിപ്പിച്ച പതിനായിരം വാക്കുകളില്‍
ഇനി പത്തെണ്ണം മതി എന്നമ്മ..
പിന്നെ ഒരു നാള്‍ മിണ്ടെണ്ടിനി
ഒന്നും നീ പറക വേണ്ട എന്നമ്മ..
പിച്ച വയ്ക്കുന്ന താളത്തില്‍ പുറകെയോടി-
പൊട്ടി ചിരിക്കിടയില്‍ ,
ഞാന്‍ തെന്നി വീഴാതെ നോക്കെണ്ടുന്ന
എന്റമ്മ തന്‍ നെട്ടോട്ടം..
പിന്നെ ഒരിക്കല്‍ ഒരു കറുത്ത പ്രദോഷത്തില്‍
കളിക്കാന്‍ പോയ മകളോട്
അമ്മയ്ക്ക് പരതിയായിരുന്ന്നില്ല
പരിഭവവും അല്ല..
ഭയവും കോപവും
അങ്ങനെ എന്തോ...
എന്റെമ്മേ !!!
വളര്‍ന്നു പോയി ഞാന്‍
ഒരുപാട് വട്ടം..
എന്റെ അമ്മയെ ഭയപ്പെടുത്താന്‍ മാത്രം
ഈ പെണ്‍ കുഞ്ഞു
വളര്‍ന്നു പോയി...

{ഗംഗ }